Skip to main content

ഐഎസിലേക്ക് ആളെ കയറ്റുന്നതാര്?

എസിന്റെ പൂര്‍ണമായ പതനം സംഭവിച്ചുകൊണ്ടിരിക്കെത്തന്നെ കീഴടങ്ങപ്പെടുന്ന ഐഎസ് മലയാളികളെ ചൂണ്ടിക്കാട്ടി ഐഎസിന്റെ മലയാളി മുസ്‌ലിം ബന്ധം ചര്‍ച്ചയാക്കിക്കൊണ്ടിരിക്കുന്നു. അവിടെയുംഐഎസിന് മതന്യായീകരണമുണ്ടെന്നാരോപിച്ച് ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് സംസാരിക്കാനാണ് മതവിരോധികളായ കേരള നവനാസ്തികര്‍ ഉത്സാഹം കാണിച്ചുകാണുന്നത്.

ഈയവസരത്തില്‍ തീര്‍ച്ചയായും ഐഎസ് പോലുള്ള ഭീകര സംഘങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ മനഃശാസ്ത്രവും ചോതനയും ഭീകരതയുടെ കാരണങ്ങളെയും പരിശോധിക്കേണ്ടത് അനിവാര്യമാണ്.

യുദ്ധം ഇസ്‌ലാമിക വീക്ഷണത്തില്‍

ഐഎസുമായി ഇസ്‌ലാമിനെ പ്രതിചേര്‍ത്തു സംസാരിക്കുന്ന വിമര്‍ശന സാഹിത്യങ്ങളെല്ലാം ഇസ്‌ലാമിന്റെ യുദ്ധസംബന്ധമായ നിലപാടുകളെ അടര്‍ത്തിയെടുത്തുണ്ടാക്കുന്ന ദുരാരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമാണെന്ന കാര്യം ഈ ഇസ്‌ലാം വിമര്‍ശകര്‍ക്കുപോലും സ്വയം ബോധ്യം കാണും. അത്തരമൊരു യുദ്ധംപോലും വ്യക്തികള്‍ തന്നിഷ്ടപ്രകാരം നടത്തുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. കൃത്യമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷ ജനവിഭാഗം ഇസ്‌ലാമിനെ സ്വന്തം ആദര്‍ശമായി അംഗീകരിക്കുകയും ഇസ്‌ലാമിനെ രാഷ്ട്രീയമായി അവര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഉണ്ടായിവരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിനുകീഴില്‍ ഭരണാധികാരികളുടെ ഉത്തരവും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സായുധസേനയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് അത്തരമൊരു യുദ്ധം. അതായത് ഇന്‍ഡ്യന്‍ ഭരണകൂടത്തിനുകീഴില്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ആര്‍മി അതിന്റെ ശത്രുപക്ഷവുമായി നടത്തുന്ന യുദ്ധം പോലെ മാത്രമാണത്. അതല്ലാതെ വ്യക്തികള്‍ തന്നിഷ്ടപ്രകാരം സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ അത് ഫിത്‌നയും, ഫിത്‌ന കൊലയേക്കാള്‍ വലിയ അപരാധമാണെന്ന ക്വുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ അര്‍ഹിക്കുന്നതുമാണ്.

ക്വുര്‍ആന്‍ യുദ്ധത്തെ അംഗീകരിക്കുന്നതുപോലും ഒരു രാഷ്ട്രസംവിധാനത്തിനു കീഴിലാണെന്നു മാത്രമല്ല ആ രാഷ്ട്ര സംവിധാനത്തിനകത്ത് ജീവിക്കുന്ന പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും ഉറപ്പു നല്‍കുകയെന്ന പൗരാവകാശ സംരക്ഷണത്തിനുള്ള പ്രായോഗിക മാര്‍ഗം കൂടിയാണ്.

അല്ലാഹു ആദരിച്ച ഒരു ജീവനും അന്യായമായി വധിക്കപ്പെടരുത് എന്നു പറയുന്നതിലൂടെ മനുഷ്യജീവന്‍ പവിത്രവും, ദൈവാദരവുമുള്ളതാണെന്ന വിശിഷ്ട അസ്തിത്വബോധം തന്നെ മനുഷ്യജീവന് ഇസ്‌ലാം നല്‍കുന്നുണ്ട്. എങ്കിലും മൊത്തം സമൂഹത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന, സമൂഹത്തിനാപത്തായ വ്യക്തികള്‍ വധിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സുരക്ഷക്കായി സ്വീകരിക്കേണ്ട പ്രായോഗിക മാര്‍ഗങ്ങളാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ അന്യായമായ കൊലകളെ വിലക്കുന്ന ഇസ്‌ലാം ന്യായമായ കാര്യങ്ങള്‍ക്ക് അതിനനുവാദം നല്‍കുകയും ചെയ്തു. സൗമ്യയെന്നൊരു പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദഛാമിയും ഡല്‍ഹി കൂട്ട ബലാത്സംഗ കേസ് പ്രതികളുമൊക്കെ കൊല്ലപ്പെടേണ്ടവര്‍ ആണെന്ന കാര്യം ഭൂരിപക്ഷ ബുദ്ധിജീവി സമൂഹം പോലും അംഗീകരിക്കുന്നുണ്ടല്ലോ. രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രുസൈന്യത്തെയും, ഭീകരവാദികളെയും പ്രായോഗികമായി തന്നെ ഇന്‍ഡ്യന്‍ സേന കൊല്ലുന്നുണ്ട്. ഇത്തരമൊരു രാഷ്ട്രസേവനവും സാമൂഹ്യ ഗുണകാംക്ഷയും മാത്രമാണ് ഇസ്‌ലാമിക ഭരണകൂടം നടത്തുന്ന കൊലകളിലും കാണൂ.

ഇങ്ങനെ വ്യക്തികള്‍ സമൂഹത്തിനാപത്താകുന്ന അവസ്ഥയ്ക്ക് പകരം ഒരു സംഘം തന്നെ സാമൂഹ്യദ്രോഹികളാകുന്ന അവസ്ഥ ഉണ്ടാകാം. സ്വാഭാവികമായും വ്യക്തികള്‍ സമൂഹത്തിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടുതലായിരിക്കും ഒരു വലിയ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍.

അവിടെയാണ് ഇസ്‌ലാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സായുധ പ്രതിരോധവും യുദ്ധവും അനുവദിക്കുന്നത്.

കൃത്യമായും ഒരു ആധുനിക രാഷ്ട്രം കൈക്കൊള്ളുന്ന നിയമങ്ങളും പ്രതിരോധ സംവിധാനങ്ങളുമൊക്കെത്തന്നെയാണിത്. അതല്ലാതെ ഒരു സമൂഹത്തോട് വിരോധമുണ്ടെങ്കില്‍ പോലും അതിന്റെ പേരില്‍ ഇസ്‌ലാം യുദ്ധം അനുവദിക്കുന്നില്ലെന്നു മാത്രമല്ല വിരോധമുള്ളവരോട് പോലും നീതി പാലിക്കണമെന്നും നീതി പാലിക്കലാണ് ദൈവഭക്തിക്ക് ഏറ്റവും യോജിച്ചതെന്നും പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. അതുകൊണ്ട് തന്നെ അതിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടൊരു അന്യമതവിദ്വേഷ യുദ്ധം ദൈവനീതിക്കെതിരാണ്; ഇസ്‌ലാമിനുമെതിരാണ്.

സ്വാഭാവികമായും സാമൂഹ്യസുരക്ഷയെയും രാഷ്ട്ര സംരക്ഷണത്തെയും കരുതിക്കൊണ്ട് ഇസ്‌ലാമും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. മറ്റേതൊരു രാഷ്ട്രത്തിലുമെന്നപോലെ ഈ പ്രതിരോധ മാര്‍ഗം മാത്രമാണ് ഇസ്‌ലാമിലെ യുദ്ധവും സായുധജിഹാദും.

ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളെയെല്ലാം അടര്‍ത്തി മാറ്റിയാല്‍ അതിനെ തമ്മില്‍ത്തല്ലായും യുദ്ധക്കൊതിയായും ആര്‍ക്കും ദുര്‍വ്യാഖ്യാനിക്കാം. അതില്‍ സിറിയയിലേക്ക് പലായനം ചെയ്യാനുള്ള ഉത്തേജകം ഉണ്ടെന്നുപറഞ്ഞ് യുവജനങ്ങളെ പറ്റിക്കാം. ലക്ഷക്കണക്കിനു വരുന്ന മുസ്‌ലിം സമൂഹത്തിനുനേരെ തിരിഞ്ഞുനിന്ന് അവരോടുള്ള വിദ്വേഷത്തിന്റെ പുറത്ത് ഐസിസാണ് യഥാര്‍ത്ഥ ഇസ്‌ലാം എന്നു പറയുമ്പോള്‍ കുറച്ചെങ്കിലും ആളുകള്‍ വഴിതെറ്റി ആ ആത്മഹത്യാ മുനമ്പുകളിലേക്ക് പോയില്ലെങ്കില്‍ ആണ് അത്ഭുതം.

വിമര്‍ശനമെന്ന പേരിലാണെങ്കിലും ഇത്തരം പോഴത്തരങ്ങള്‍ ഉന്നയിച്ച് ഒരു സമുദായത്തിന്റെ തന്നെ രക്തം ചിന്താന്‍ പ്രേരണയാകുന്ന കുറച്ച് ഇസ്‌ലാം വിരോധികള്‍ തന്നെയാണ് ചിലര്‍ക്കെങ്കിലും ഭീകരതയുടെ ബീജം പറഞ്ഞുകൊടുക്കുന്നത്. സമുദായ ദ്രോഹമെന്നതിലുപരി രാഷ്ട്ര ദ്രോഹമാണിത്.

ചുരുക്കത്തില്‍ രണ്ടുകൂട്ടരാണ് ഈ കൊച്ചുകേരളത്തില്‍ സദാ ഇസ്‌ലാം ഐഎസാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു കൂട്ടര്‍ ഭീകരസംഘടനകളിലേക്ക് ചേക്കേറി സ്വയം മരിച്ച് നശിച്ചുകൊണ്ടിരിക്കുന്നു. മറ്റേ കൂട്ടര്‍ ഇന്നും സ്വയം ബുദ്ധിജീവികളാണെന്നു പറഞ്ഞ് മൊത്തം മുസ്‌ലിം സമുദായത്തെയും നോക്കി നിങ്ങളുടെ മതം ശരിക്കും പറയുന്നത് ഐഎസിന്റെ ആശയമാണെന്നു പറഞ്ഞ് അവരെക്കൂടെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...