Skip to main content

ഐഎസ് ഉപയോഗിച്ച മനഃശാസ്ത്രം!


ഐഎസിന്റെ ചരിത്രമെന്ന ഭാഗം വായിച്ചാല്‍ മനസ്സിലാകും മതവ്യാഖ്യാനങ്ങളല്ല, മറിച്ച് അത് രൂപപ്പെട്ടുവരാന്‍ ചില സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന്. തങ്ങളുടെ മണ്ണില്‍ പാശ്ചാത്യന്‍ ശക്തികള്‍ നടത്തുന്ന അധിനിവേശമെന്ന പ്രശ്‌നമുയര്‍ത്തിയാണ് ഭീകരസംഘടനകള്‍ രൂപംകൊണ്ടതുതന്നെ. ചില രാഷ്ട്രീയ സാഹചര്യങ്ങളെ ഉയര്‍ത്തിക്കാട്ടി ഭീകരരെ സൃഷ്ടിക്കാന്‍ കഴിയുന്നതുപോലും മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെയാണ്. മനുഷ്യ ചരിത്രത്തിലെന്നും മനുഷ്യനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച, സോഷ്യല്‍ ഐഡന്റിറ്റി തിയറി പറയുന്ന പോലൊരു തീവ്ര സ്വത്വബോധമാണതിന് സുപ്രധാന ഹേതു ഘടകം.

മതം ഇത്തരം രാഷ്ട്രീയമായ കലഹങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവരപ്പെടുന്നതുപോലും അതിന്റെ ഭാഗമായാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം മതമെന്നത് ഒരു സുപ്രധാന ഘടകമായതുകൊണ്ടുതന്നെ ആ സ്വത്വബോധത്തെ(group identity) ഉപയോഗിക്കുന്നത് കൂടുതല്‍ മനുഷ്യരെ ആകര്‍ഷിക്കാനും മതപരമായ ന്യായം അവകാശപ്പെടാനുള്ള ഉപാധിയുമാണ്. ഏതൊരു സംഘത്തിനും ആള്‍ബലം ഉണ്ടാക്കിയെടുക്കാനുള്ളൊരു മാര്‍ഗം തന്നെയാണിത്.

ഇന്‍ഡ്യയില്‍ ഹിന്ദു എന്ന സ്വത്വത്തിന്റെ പ്രതിനിധികളാണ് തങ്ങളെന്ന് അവകാശപ്പെടുന്നതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് തുടരെ തുടരെ ജയിക്കാന്‍ കഴിയുന്നത്. അത്തരമൊരു യുക്തി ഉപയോഗിച്ചു കഴിഞ്ഞാല്‍ Social Identity Theory പറയുന്നപോലൊരു സ്വത്വബോധമാണ് സ്വാഭാവികമായും വ്യക്തികളില്‍ പ്രവര്‍ത്തിക്കുക. നമുക്കായി ഉള്ള നമ്മുടെ കൂട്ടരും അതല്ലാത്തവരും എന്നു നൈസര്‍ഗികമായി തന്നെ അവര്‍ മനുഷ്യനെ വിഭജിച്ചു കാണും. അതിന്റെ ഫലമായി തങ്ങളുടെ കൂട്ടര്‍ക്കായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. എത്രത്തോളമെന്നു വച്ചാല്‍ സംഘത്തിനൊപ്പമാകുമ്പോള്‍ സ്വന്തം യുക്തിക്കപ്പുറം സംഘത്തിന്റെ പൊതുബോധത്തിനനുസരിച്ചായിരിക്കും മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അത്തരമൊരു സംഘത്തെ നശീകരണത്തിന് ഉപയോഗിക്കാനും വളരെ എളുപ്പമായിരിക്കും. ഗുജറാത്തില്‍ വംശീയ കൂട്ടക്കൊലകള്‍ക്കും, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ഒപ്പം നില്‍ക്കുമ്പോള്‍ വ്യക്തിത്വ ബോധം ഇല്ലാതാവുകയും സംഘബോധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണവര്‍ ആ സമയത്ത് മനുഷ്യരല്ലാതാകുന്നത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം മുന്നിലുണ്ടായിരുന്ന പലരും ദിവസങ്ങള്‍ക്കുശേഷം കുറ്റസമ്മതം നടത്തുന്നതും പശ്ചാത്താപം പ്രകടിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ക്കും കാരണം ആക്രമണ സമയത്ത് അവര്‍ യുക്തിക്കതീതമായി പ്രവര്‍ത്തിക്കുതാണ്. പറഞ്ഞുവന്നത് ഐഎസിന്റെ മാത്രമല്ല ആര്‍.എസ്.എസിന്റെയും മനഃശാസ്ത്രമിതാണ്. ഭൂരിപക്ഷമാകുന്നിടത്ത് നാസ്തികര്‍ വിശ്വാസികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുമ്പോഴും ഈ മനഃശാസ്ത്രം തന്നെയാണ് പ്രവര്‍ത്തിക്കുക. അഥവാ ഭീകരതയുടെ വേര് കിടക്കുന്നത് മതത്തിലല്ല മറിച്ച് മനുഷ്യ മനശാസ്ത്രത്തിലാണ്.

രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിസന്ധികള്‍ക്കനുസരിച്ച് മതം മനഃശാസ്ത്രപരമായി ഉപയോഗിക്കപ്പെടുക മാത്രമാണ് ഐഎസിന്റെ കാര്യത്തില്‍ സംഭവിക്കുന്നുള്ളൂ. ഇത് ഐഎസിന്റെയും അല്‍ ക്വാഇദയുടെയുമൊക്കെ ഉല്‍പത്തിക്ക് ഹേതുവായ 1790ലെ അഫ്‌ഗാന്‍ സോവിയറ്റ് യുദ്ധസന്ദര്‍ഭത്തെ വിശകലന വിധേയമാക്കിയാല്‍ കൂടുതല്‍ വ്യക്തമാണ്. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരെയുള്ള അഫ്‌ഗാന്‍ ചെറുത്തുനില്‍പ്പിനെ ഒരു അന്തര്‍ദേശീയ ജിഹാദായി രൂപപ്പെടുത്താന്‍ അമേരിക്കക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. സോവിയറ്റ് വിരുദ്ധ യുദ്ധത്തെ വെറും ദേശീയാടിസ്ഥാനത്തില്‍ മാത്രമാക്കി സംഘടിപ്പിച്ചാല്‍ അതിനാവശ്യമായ മനുഷ്യവിഭവത്തെ അഫ്‌ഗാനില്‍ നിന്നുതന്നെ കണ്ടെത്തേണ്ടതായുണ്ട്. ആള്‍ബലം കുറയുന്നത് യുദ്ധപരാജയത്തിനും കാരണമാകും. അതുകൊണ്ടാണ് അമേരിക്ക അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിച്ച് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള തീവ്ര മുസ്‌ലിംകളെ അഫ്‌ഗാനിലേക്ക് ക്ഷണിച്ചതും അങ്ങനെ ഉണ്ടാക്കിയ ആള്‍ബലത്തെ ആയുധവും പണവും നല്‍കി സഹായിച്ചതും.
അന്താരാഷ്ട്ര ഭീകരസംഘടനകളുടെ ഉല്‍പത്തിക്കു കാരണമായ അമേരിക്കയുടെ ഈ രാഷ്ട്രീയ നീക്കത്തില്‍ തന്നെ മതമെന്ന സ്വത്വബോധത്തെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നതു കാണാം. മനുഷ്യന്റെ മതപരമായ സ്വത്വം അപകടത്തിലാണെന്നും തന്റെ വിഭാഗത്തിന്റെ രക്ഷക്കായി സായുധമായി പോരാടണമെന്നും പറയുന്നത് വ്യക്തിയെ യുദ്ധരംഗത്തെത്തിക്കാന്‍ മനഃശാസ്ത്രപരമായി ഏറ്റവും നല്ല വഴിയാണ്. പ്രത്യേകിച്ച് മനുഷ്യന്‍ പരിണാമപരമായിത്തന്നെ സ്വത്വപരമായ യുദ്ധങ്ങളെ ഇഷ്ടപ്പെടുന്നവനായതുകൊണ്ടും.

ശേഷം ഐഎസിന്റെ രൂപീകരണത്തിനും ഇറാക്വില്‍ ഉപയോഗപ്പെടുന്നത് ഈ തിയറിയാണ്.

ഐഎസിന്റെ പിതാമഹനായ സര്‍ക്വാവി അഫ്‌ഗാന്‍ യുദ്ധാനന്തരം ഇറാക്വിലെത്തിയ ശേഷം അവിടുത്തെ ശിയാ ഭൂരിപക്ഷത്തിനെതിരെ കലാപങ്ങള്‍ സംഘടിപ്പിക്കുകയും ശിയാ-സുന്നി യുദ്ധങ്ങള്‍ക്ക് തീ കൊടുക്കുകയും ആണ് ചെയ്തത്. സ്വാഭാവികമായും ഭൂരിപക്ഷത്തിനെതിരെയുള്ള കലാപങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വന്നതോടെ നിഷ്പക്ഷരായ സുന്നികള്‍ക്ക് പോലും പ്രതിരോധത്തിനായി സര്‍ക്വാവി നേതൃത്വം കൊടുക്കുന്ന അല്‍ ക്വാഇദ ഓഫ് ഇറാക്വ് എന്ന തീവ്ര സംഘത്തിനൊപ്പം നില്‍ക്കേണ്ട അവസ്ഥ വന്നു. ഇറാക്വില്‍ സര്‍ക്വാവിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയ്ക്ക് ജനപിന്തുണ ഉണ്ടാകുന്നതും അങ്ങനെയാണ്.

അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കന്‍ മതമെന്ന സ്വത്വബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഭീകരസംഘങ്ങള്‍ക്ക് ബീജമിട്ടു കൊടുത്തതെങ്കില്‍ ഇറാക്വില്‍ സര്‍ക്വാവി ചെയ്തത് സുന്നി, ശിയാ സ്വത്വബോധങ്ങളെ തമ്മില്‍ കലഹിപ്പിച്ച് തന്റെ കൂടെ നില്‍ക്കാന്‍ വേണ്ട തീവ്ര ചിന്താഗതിക്കാരെ ഉല്‍പ്പാദിപ്പിക്കുകയാണ്.

ചുരുക്കത്തില്‍ “They are attacking us and therefore we have to attack them” എന്ന തത്വത്തെ മനഃശാസ്ത്രപരമായി ഉണ്ടാക്കിയെടുക്കുകയാണ് ഈ രണ്ടിടത്തും ചെയ്തത്.

ആധുനിക ഐഎസ് ഭീകരരെ നിരീക്ഷിച്ചാലും അത് മനസ്സിലാകും. തങ്ങള്‍ക്കെതിരെയുള്ള പാശ്ചാത്യന്‍ കൈയ്യേറ്റവും രാഷ്ട്രീയവുമൊക്കെയാണ് അവര്‍ ഉന്നയിക്കുന്ന വര്‍ത്തമാനങ്ങള്‍.

ഭീകരതയെ സംബന്ധിച്ച പഠനങ്ങളില്‍ വിദഗ്ധനും മുന്‍ CIA ഓഫീസറും സൈക്യാട്രിസ്റ്റുമായ Sagemanന്റെ പഠനങ്ങള്‍ ഈ രംഗത്ത് കൂടുതല്‍ ആധികാരികമാണ്. Sageman ഐഎസിന്റെ മതബന്ധത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: “Religion has a role. but it was a role of justification. It’s not why they do this, or why young people go there. To give themselves a bit more legitimately, they use Islam as their justification. It’s not about religion, its about identity… You identify with the victims with the gays being killed by your enemies.”
മുകളില്‍ ഉദ്ദരിച്ച രാഷ്ട്രീയവും സാമൂഹ്യവും സ്വത്വപരവുമായ കാരണങ്ങളാണ് ഭീകരരെ നയിക്കുന്നതെന്നാണ് ഇദ്ദേഹവും വിലയിരുത്തുന്നത്.

ഒരു സാമൂഹ്യ പഠനം പറയുന്നത് 2001നും 2010നും ഇടയ്ക്ക് UK യില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവരില്‍ 31 ശതമാനം പേര്‍ പുതുതായി ഇസ്‌ലാമിലേക്ക് കടുന്നുവന്നവരാണെന്നാണ്. ഈ പുതുമുസ്‌ലിംകളെ ഭീകരതയിലേക്കു നയിക്കുന്ന ചോതനയെന്തെന്നും Sageman തന്റെ പഠനങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. Identity is important to them. They have invested a lot of their own efforts and identity to become this Muslim, and because of this identity is so important to them. They see other Muslims being slaughtered and say i need to protect my community.”
പുതിയ മതം സ്വീകരിക്കുന്നതിനായി കൂടുതല്‍ കഷ്ടതകളും നഷ്ടങ്ങളും സഹിച്ചവരായിരിക്കുമവര്‍. അതുകൊണ്ടു തന്നെ അവര്‍ക്കവരുടെ മത സ്വത്വവും, ഐഡന്റിറ്റിയും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ മൂല്യമുള്ളതാണ്. അതിനാല്‍ തന്റെ സമുദായത്തിന്റെ ആളുകള്‍ കഷ്ടപ്പെടുന്നെങ്കില്‍ അതിനെതിരെ പോരാടണമെന്ന വികാരവും അത്തരക്കാരില്‍ കൂടുതലായിരിക്കുകയും ചെയ്യും.
കേരളത്തില്‍ നിന്നും ഐഎസിലേക്ക് പലായനം ചെയ്തവരില്‍ സിംഹഭാഗവും നവമുസ്‌ലിംകളാണെന്ന സത്യത്തെക്കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ഐഎസിലേക്ക് ആളെ നയിക്കുന്നതിന്റെ ചോതനകള്‍ വിശദീകരിക്കുന്ന ഈ മതേതര തിയറികളുടെ ആധികാരികതയാണ് തെളിയുന്നത്.

രാഷ്ട്രീയ പ്രതിരോധത്തിന് ആളുകളെ സൃഷ്ടിക്കാനുള്ള ശക്തമായൊരു മാര്‍ഗം എന്ന നിലയ്ക്ക് അവരുടെ ഐഡന്റിറ്റിയെ ഉന്നയിച്ച് ആളുകളെ ക്ഷണിക്കുന്നു. മതം അവിടെ ഒരു ഐഡന്റിറ്റി എന്ന നിലയ്ക്ക് സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു.
പക്വതയെത്താത്ത തലച്ചോറുകള്‍ ഈ പ്രോപ്പഗണ്ടയില്‍ വഞ്ചിതരായി ആവേശത്തോടെ ആ ആത്മഹത്യാ മുനമ്പുകളിലേക്ക് പായുന്നു. എന്നിട്ട് സ്വയം മരിച്ച് നരകം വരിക്കുന്നു.

(അവസാനിച്ചു)

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...